"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "
Showing posts with label വിവര്‍ത്തനം. Show all posts
Showing posts with label വിവര്‍ത്തനം. Show all posts

Saturday, August 17, 2019

അഭയാർത്ഥിയുടെ ഗീതം

ദശലക്ഷമാണത്രെ നഗരജനസംഖ്യ

മാളികകളിലുറങ്ങുന്നു ചിലർ,

അഴുക്കുചാലുകളിൽ പിന്നെയും ചിലർ

എന്നിട്ടുമില്ല 

നമുക്കു തലചായ്ക്കാനൊരിടം പ്രിയേ

എന്നിട്ടുമില്ല

നമുക്കു തലചായ്ക്കാനൊരിടം.

നമുക്കുണ്ടായിരുന്നു സുന്ദരമാമൊരു ദേശം

ഭൂപടങ്ങളിലതിപ്പോഴുമവിടെയുണ്ട്.

ആവില്ലിനി നമുക്കവിടെയെത്തുവാൻ

 പ്രിയേ

ആവില്ലിനി നമുക്കവിടെയെത്തുവാൻ.

പള്ളിമുറ്റത്തെയാപ്പഴയ യൂ മരം

പൂക്കാറുണ്ടോരോ വസന്തത്തിലും.

പഴയ പാസ്പോർട്ടുകൾക്കതാവില്ല പ്രിയേ

പഴയ പാസ്പോർട്ടുകൾകതാവില്ല.

നയതന്ത്ര മേധാവി മേശയിലിടിച്ചലറി

" പാസ്പോർട്ടില്ലെങ്കിലിനി രേഖകളിൽ

മൃതരാണു നിങ്ങളോർത്തു കൊള്ളൂ"

പക്ഷേ, ജീവിച്ചിരിക്കുന്നു നാമിപ്പോഴും പ്രിയേ,

ജീവിച്ചിരിക്കുന്നു നാമിപ്പോഴും.

സമിതിയൊന്നിൽ ചെന്നു ഞാൻ

കസേരയൊന്നു നൽകിയവരും

ഭവ്യത ചോരാതെയോതി

"വർഷമൊന്നു കഴിഞ്ഞു വരൂ"

പക്ഷേ, എവിടെപ്പോകുമിന്നു നാം പ്രിയേ?

എവിടെപ്പോകുമിന്നു നാം?

പൊതുയോഗമതിലൊരുവൻ

ഉറക്കെയുദ്ഘോഷിച്ചിങ്ങനെ

"അവർ, നമ്മുടെ ഉപജീവനം

കവർന്നെടുക്കാൻ കടന്നു വന്നിടും"

അയാൾ പറഞ്ഞതെന്നെയും നിന്നെയുമാണ് പ്രിയേ

എന്നെയും നിന്നെയുമാണ്

ഇടിമുഴക്കമാണെന്നെനിക്കു തോന്നിയത്,

വധിക്കപ്പെടേണ്ടവരിവരെന്ന

ഹിറ്റ്ലറിൻ ആക്രോശം.

ഓ, നാമുണ്ടായിരുന്നയാളുടെ 

നിദ്രാജാഗരങ്ങളിൽ പ്രിയേ,

നാമുണ്ടായിരുന്നയാളുടെ 

നിദ്രാജാഗരങ്ങളിൽ

പട്ടിക്കുഞ്ഞിനുമിവിടെ പട്ടുകുപ്പായങ്ങൽ തുന്നുന്നു,

മാർജാരനു വേണ്ടിയുപചാരമൊരുങ്ങുന്നു

പക്ഷേ അവരൊന്നും ജർമ്മൻ ജൂതരല്ല പ്രിയേ,

അവരൊന്നും ജർമ്മൻ ജൂതരല്ല.

തുറമുഖത്തെത്തവേ കണ്ടു ഞാനൊരു കാഴ്ച

സ്വതന്ത്രമലസം നീന്തുന്ന മീനുകൾ

വെറും പത്തടി മാത്രമകലെ പ്രിയേ,

വെറും പത്തടി മാത്രമകലെ.

കാനനത്തിൽപ്പാടുന്ന കിളികളെ കണ്ടു ഞാൻ

ഇല്ലവർക്കു കപട നേതാക്കളാരും,

മാനവജാതിയുമല്ലവർ പ്രിയേ,

മാനവജാതിയുമല്ലവർ.

സ്വപ്നത്തിൽ ഞാനൊരു വീടു കണ്ട-

തിനായിരം മുറികൾ,വാതിലുകൾ

ജാലകങ്ങളുമായിരം.

അതിലൊന്നുപോലും നമ്മുടേതല്ല പ്രിയേ

അതിലൊന്നു പോലും നമ്മുടേതല്ല.

മഞ്ഞു വീണുറഞ്ഞ സമതലങ്ങളിൽ

അസ്ഥികോച്ചും തണുപ്പിലും

റോന്തുചുറ്റുന്നായിരം സൈനികർ

അവർ തിരയുന്നതെന്നെയും നിന്നെയുമാണ് പ്രിയേ,

അവർ തിരയുന്നതെന്നെയും നിന്നെയുമാണ്!!!!!





Wednesday, September 20, 2017

തകർന്നെങ്കിലെന്ത്??

ന്നെൻ ഹൃത്തം തകർന്നെങ്കിലെന്ത് ?

ഇന്നെന്ടെ പാദങ്ങൾ തളർന്നെങ്കിലെന്ത്?

എൻ സ്വപ്നമേഘങ്ങളൊക്കെയും മാഞ്ഞെങ്കിലെന്ത്

ദുഃഖ സമുദ്രങ്ങളെൻ കണ്ണിണകളിലലയടിച്ചെങ്കിലെന്ത്

ക്ഷീണിതൻ,പരാജിതൻ ഞാനെങ്കിലും

ഉള്ളിലിനിയും ചൈതന്യമൂറുന്നവൻ ഞാൻ.

ഉച്ഛാസനിശ്വാസങ്ങുളുണ്ടെന്നിലെന്നറിയുന്നു ഞാൻ

കുതിക്കാൻ കൊതിക്കുന്നൊരു കായമുള്ളവൻ ഞാൻ

പുതു പ്രതീക്ഷകൾ നാമ്പിടുമിനി

പുതിയ പുലരിയെനിക്കായ് പിറക്കും.

എൻ സ്വപ്നഭൂമികയതു സാദ്ധ്യമാക്കാൻ

ദൃഢമാം പദമൂന്നി നടന്നിടും ഞാനിനി

കരുത്തേറേടുമിനിയിൽ കാലടികളിൽ.

എന്ടെ പോരാട്ടങ്ങളിലേക്കിതാ

ഉണർന്നിറങ്ങുന്നു ഞാൻ.

Sunday, June 26, 2016

ഇച്ഛ


എന്ടെ ഒരു വിവർത്തന കൊലപാതകം..  മൂലകവിതയുടെ പേരറിഞ്ഞൂട.  (അപ്പൊ ഞാനൊരു പേരിട്ട്..അല്ല പിന്നെ)9
ഇച്ഛ
.............
കേൾക്കാത്ത ഗീതങ്ങൾക്കൊക്കെയും
കാതു കൂർപ്പിക്കുവാൻ,
കാണാത്ത നിറങ്ങൾ,നിഴലുകൾ,രൂപങ്ങ-
ളൊക്കെയും  കാണുവാൻ,
ഭുവനമാകയും അദൃശ്യമൊഴുകി
പ്പരക്കുമായ ചൈതന്യമറിയാൻ,
പറന്നീടുവാൻ,  യാഥാർത്ഥ്യമൊന്നിൻ
അതിരുകളതിലംഘിക്കുമാ
മദൃശ്യമാമാത്മാവിൻ
അതിവിശുദ്ധമാകും
അലൗകികാനന്ദം തേടുവാൻ,
മറ്റൊരാത്മാവിനു ചെവി കൊടുക്കാൻ
പിന്നെയുമൊരാത്മാവിനോടു മന്ത്രണം ചെയ്യുവാൻ.
ഇരുളിലൊരു ദീപമായിടാൻ
കൊടുങ്കാറ്റുനേരങ്ങളിൽ
കുടയായീടുവാൻ,
അറിഞ്ഞതിനുമപ്പുറമനുഭൂതികൾ തേടാൻ
ഗരുഡനൊന്നിന്ടെ നയനമായീടുവാൻ,
ഗിരിനിരയൊന്നിന്ടെ ചെരിവായി മാറുവാൻ,
പൗർണ്ണമിച്ചന്ദ്രന്ടെ പ്രണയമായ്
അലയടിച്ചുയരുന്ന തിരമാലയാകുവാൻ,
മരമായീടുവാൻ,ദലങ്ങളുടെയൊക്കെയും ഓർമ്മകളറിയാൻ,
അതിദ്രുതം പായുമീ നഗരങ്ങളിലൊക്കെയുമ
ലസമലഞ്ഞും കാഴ്ചകൾ നുകർന്നും
പിന്നെയും നുകർന്നും നടന്നീടുവാൻ,
യോഷിതയൊരുവൾ തൻ പുഞ്ചിരിയാകുവാൻ
ജാഗരമറിയാതെ കാത്തൊരു നല്ല
നിമിഷത്തിലൊന്നായവൾ തൻ
ഓർമ്മകളിലിങ്ങനെ തിളങ്ങി നിൽക്കാൻ....

Friday, December 18, 2015

അരുത്, പ്രണയിക്കരുത് !!!

അരുത്, പ്റണയിക്കരുത്.
വായിക്കുന്ന,
എഴുതുന്ന,
ഒരുവളെ പ്റണയിക്കരുത്.
അരുത്, പ്റണയിക്കരുത്.

വിദുഷിയായ,
മായികതയുള്ള,
കാല്പ്പനിക ഭാവനകളുള്ള
കിറുക്കത്തിയായ
ഒരുവളെ പ്റണയിക്കരുത്.

അരുത്, പ്റണയിക്കരുത്.
സ്വയം തിരിച്ചറിഞ്ഞ,
ചിന്തിക്കാനറിവുള്ള,
പറക്കാനറിയുന്ന,
ബോധ്യങ്ങളേറേയുള്ള
ഒരുവളെ പ്റണയിക്കരുത്.

്.
അരുത്, പ്റണയിക്കരുത്.
പ്റണയസമാഗമങ്ങളില്
വിടര്ന്നു ചിരിക്കുകയും
വിലപിക്കുകയും ചെയ്യുന്ന
ആത്മാവിനെ മാംസമായ്
മാറ്റാനറിവുള്ള
കവിതകളേറെ പ്റിയമുള്ള
(അവളത്റെ എറ്റവും അപകടം)
ചിത്റമെഴുത്തിലാഴ്ന്നുമുഴുകി
സമയകാലമറിയാതെ
ആനന്ദിക്കുന്ന,
സംഗീതം ജീവശ്വാസമായി
കരുതുമൊരുവളെ
പ്റണയിക്കരുത്.

അരുത്, പ്റണയിക്കരുത്.
വിപ്ളവ വീര്യമേറെയുള്ള
അനീതികളിലമര്ഷമുള്ള,
രാഷ്ട്ീയ ബോധമുള്ള,
വിഡ്ഢിപ്പെട്ടിക്കുമുന്നില്
ചടഞ്ഞിരിക്കാനിഷ്ടമില്ലാത്ത,
ഒരുവളെ പ്റണയിക്കരുത്,

അവളെത്റ മോഹിനിയാകട്ടെ,
സൗന്ദര്യധാമമാകട്ടെ,
അവളെ പ്റണയിക്കരുത്.

അരുത്, പ്റണയിക്കരുത്.
ഊര്ജ്ജസ്വലയായ,
ഉജ്ജ്വല തീവ്റയായ
അസംബന്ധിയും,
ആനന്ദിപ്പിക്കുന്നവളുമായ
ഒരുവളെ പ്റണയിക്കരുത്
അത്തരമൊരുവളെ  പ്രണയിക്കാ 
നഭിലഷിക്കപോലുമരുത് 

എന്തെന്നാല്
അത്തരമൊരുവളെ പ്റണയിച്ചു പോയാല്
അവള് നിന്നെ വേട്ടാലും
വെടിഞ്ഞാലും
പ്റണയിച്ചാലും
പിരിഞ്ഞാലും
അത്തരമൊരുവളില്
നിന്നൊരു തിരിച്ചു
പോക്കെന്നും നിനക്കസാദ്ധ്യം.,

Thursday, July 25, 2013

ജീവിതം

മൃതമാകുമുലകിലതി
ചടുല ജീവിതം
ദുഷ്കരം അസ്സംശയം.

ഒരുക്കമാണെങ്കിലുമജ്ജീവിത
മൊന്നിനായി ഞാന്‍.

ആയാസരഹിതമല്ലെങ്കിലു
മിഛ്ചിക്കുന്നു ഞാനീ ജീവിതത്തിന്‍
മാത്രയനുഭവങ്ങളിലൂടതി
ദൂരം നടന്നിടുവാന്‍.

ഏകീടു മീ ജീവിതത്തിന
ര്ഥമാഹ്ലാദവും.



ഇത് ദയാബായിയുടെ ഒരു കവിതയുടെ വിവര്‍ത്തനം ആണ്.വായിച്ചപ്പോള്‍
എഴുതാന്‍ തോന്നി.എഴുതി.അത്ര മാത്രം.എല്ലാ പിഴവുകളും എന്റേത് മാത്രം.മൂലരൂപം താഴെ കൊടുക്കുന്നു.

Intese aliveness
in a dead world
indded is
a costly affair.
Yet I rather pay
the price of this living.
I want to live through
every moment,every experience
Though not easy always.
It brings joy
and its worth living.