"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Tuesday, September 11, 2012

പാവം മഴ


പാവമീ മഴയെയാര്‍ക്കും വേണ്ടത്രേ 
പാടിപ്പുകഴ്ത്തുവാനില്ല കവികളാരുമവര്‍ 
കടുത്ത ബിംബങ്ങള്‍ തേടിയെങ്ങോ പോയ്‌ 
മരവുമില്ലൊരു മയൂരവുമില്ലീ മഴയെ 
കാത്തു നില്‍ക്കുവാന്‍ ,  മാറോടണച്ചിടാന്‍

ഒരുമിച്ചൊരു മഴ നനഞ്ഞൊട്ടി നടക്കുവാ
നില്ല കമിതാക്കള്‍ക്കു നേരം.
പത്തു പൈസക്കു പതിനായിരമാണു സന്ദേശ
മതയക്കുവാന്‍ കൂടി തികയില്ല കാലം.

കുംഭമാസച്ചൂടിനെ തണുപ്പിക്കുവാ
നോരായിരം ബിയറുകുപ്പികള്‍ പൊട്ടുന്നു.
ഐപോടു വെച്ചടച്ച കാതുകളില്‍ 
മഴതന്‍ മര്‍മരഗീതം തട്ടിത്തകരുന്നു.

കുംഭമാസച്ചൂടിനെ തണുപ്പിക്കുവാ
നോരായിരം ബിയറുകുപ്പികള്‍ പൊട്ടുന്നു.
ഐപോടു വെച്ചടച്ച കാതുകളില്‍ 
മഴതന്‍ മര്‍മരഗീതം തട്ടിത്തകരുന്നു.

പുഴയെവിടെ? എന്‍  പ്രിയയെവിടെയെ 
ന്നാര്‍ത്തു കരഞ്ഞുവിളിച്ചു  നടക്കവേ 
പാഞ്ഞു പോയൊരാ സ്കൂള്‍ വാനിന്‍ 
ചില്ലില്‍ തലയടിച്ചു ചത്തുപോയീ  മഴ.

നഗര മധ്യത്തിലൊരു  കൊണ്ക്രീട്ടു  കാടി
നുള്ളിലുരുക്കുകൂട്ടിന്‍ നടുവിലിരുന്നു 
പുഴമണലല്പനേരം കരഞ്ഞു 
പാവം  മഴയ്ക്കായി. .....................

4 comments:

പട്ടേപ്പാടം റാംജി said...

പാഞ്ഞു പോയൊരാ സ്കൂള്‍ വാനിന്‍
ചില്ലില്‍ തലയടിച്ചു ചത്തുപോയീ മഴ.

പാവം മഴ.
നന്നായി.

ഭാനു കളരിക്കല്‍ said...

മഴയെ പോലും വേണ്ടാതാകുന്നു അല്ലേ

pravaahiny said...

നല്ല കവിത. @PRAVAAHINY

Unknown said...

nannnayittundallo